തിരുവനന്തപുരം: യുദ്ധകലുഷിതമായ ഇറാനിൽ ഇസ്രയേൽ മിസൈലുകൾക്കു നടുവിൽ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ വിവരിക്കുമ്പോൾ നടുക്കം മാറിയിട്ടില്ല മലപ്പുറം സ്വദേശി അഫ്സലിന്. ദുബായിൽനിന്ന് ബിസിനസ് ആവശ്യത്തിന് ടെഹ്റാനിലെത്തിയ അഫ്സലും സുഹൃത്തും ഇപ്പോഴും ഇറാനിൽ തുടരുകയാണ്. ഏതുവിധേനയും രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്നും ഇന്ത്യൻ എംബസിയിൽനിന്നു സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അഫ്സലും സുഹൃത്തും.
മലപ്പുറം സ്വദേശിയാണ് അഫ്സൽ. ഒപ്പമുള്ള മുഹമ്മദ് കോട്ടയ്ക്കൽ പരപ്പൂർ സ്വദേശിയാണ്. ഒരു ഇറാനിയൻ കുടുംബത്തിൻ്റെ വീട്ടിൽ യെസ്ദ് എന്ന സ്ഥലത്താണ് അഫ്സലും സുഹൃത്തും ഇപ്പോഴുള്ളത്. ടെഹ്റാനിലെ തെരുവിൽ നൂറു മീറ്റർ അകലെ ഉണ്ടായ സ്ഫോടനത്തിൽ അകപ്പെട്ടതിനെക്കുറിച്ചും ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടതിനെക്കുറിച്ചും അഫ്സൽ പറയുകയുണ്ടായി .
കഴിഞ്ഞ തിങ്കളാഴ്ചയാണ് ടെഹ്റാനിൽ എത്തിയത്. ഇസ്രയേൽ ആക്രമണത്തിനു സാധ്യതയുണ്ടെന്നു ചില മാധ്യമങ്ങളിൽ വാർത്ത കണ്ടിരുന്നു. എന്നാൽ ഇത്രത്തോളം കടുത്ത ആക്രമണം ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ടെഹ്റാനിൽ ഉണ്ടാകുമെന്നു കരുതിയില്ല. ടെഹ്റാനിലെ ഹോട്ടലിലാണു തങ്ങിയിരുന്നത്. വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നു മണിയോടെയാണ് ആക്രമണം ശക്തമാകാൻ തുടങ്ങിയത്. രണ്ടു ദിവസം ഹോട്ടൽ മുറിയിൽ തന്നെ തുടർന്നു. പുറത്തു വലിയ ശബ്ദം കേൾക്കാമായിരുന്നു. ഞങ്ങളുടെ ഹോട്ടലും ആക്രമിക്കപ്പെടുമെന്ന ഭയത്തോടെയാണ് ഇരുന്നത്. മരണത്തെ മുഖാമുഖം കണ്ട മണിക്കൂറുകൾ ആയിരുന്നു അത്. ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ടപ്പോൾ നിങ്ങൾ എവിടെയാണോ അവിടെ തന്നെ സുരക്ഷിതമായി ഇരിക്കാനാണു പറഞ്ഞത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഈ കാര്യങ്ങൾ പറയാൻ ജീവനോടെ ഉണ്ടാകുമായിരുന്നോ എന്നു സംശയമാണ്.
ഒടുവിൽ ഞായറാഴ്ച രാവിലെ കാര്യങ്ങൾ നേരിട്ടറിയാൻ രണ്ടും കൽപ്പിച്ചു പുറത്തിറങ്ങി ഇന്ത്യൻ എംബസിയിലേക്കു പോയി. ഇന്ത്യൻ എംബസി മുമ്പുണ്ടായിരുന്ന കെട്ടിടത്തിൽനിന്നു മാറ്റിയിരുന്നു. അവിടെ നിൽക്കുമ്പോഴാണ് ആക്രമണത്തിൻ്റെ ഭീകരത നേരിട്ട് അനുഭവിച്ചത്. മിസൈൽ ആണോ ഷെൽ ആണോ എന്ന അറിയില്ല, നൂറു മീറ്റർ അകലെ വീണു വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. മരണം മുന്നിൽ കണ്ട നിമിഷങ്ങളായിരുന്നു അത്. മൂന്നു വശത്തും കറുത്ത പുക ഉയരുന്നുണ്ടായിരുന്നു. എന്താണു സംഭവിക്കാൻ പോകുന്നതെന്ന് ഒരു പിടിയുമില്ല. തൊട്ടടുത്താണു പൊട്ടിത്തെറികൾ നടന്നത്.
അമ്പതു മീറ്റർ അകലെ ഒരു സഗർഭ മെട്രോ സ്റ്റേഷൻ ശ്രദ്ധയിൽ പെട്ടിരുന്നു. സുഹൃത്തിനൊപ്പം ഓടി ഒരു വിധത്തിൽ അവിടേക്ക് ഇറങ്ങി. ഭൂമിക്കടിയിൽ ഏറെ ആഴത്തിലായതിനാൽ സുരക്ഷിതമായിരിക്കുമെന്നു കരുതിയാണ് അവിടേക്ക് ഓടിയത്. കുറേനേരം അവിടെ തുടർന്ന്. പിന്നീട് ആക്രമണം അവസാനിച്ചതോടെ ഒരു വിധത്തിൽ ഹോട്ടൽ മുറിയിൽ തിരിച്ചെത്തി. പിന്നീട് എംബസിയിൽ വിളിക്കുമ്പോഴും അവിടെ തന്നെ തുടരാനാണു പറഞ്ഞിരുന്നത്. മറ്റു രാജ്യങ്ങൾ അവരുടെ പൗരന്മാരെ സുരക്ഷിതരായി ഒഴിപ്പിക്കാനുളള നീക്കങ്ങൾ ആരംഭിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്.
ടെഹ്റാനിൽനിന്നു സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കു പോകാനൊരുങ്ങിയ ഒരു ഇറാനിയൻ കുടുംബമാണ് പിന്നീട് രക്ഷയ്ക്കെത്തിയത്. അവർ ഞങ്ങളെയും ഒപ്പം ചേർത്തു. പുലച്ച നാലുമണിക്ക് അവർ കാറുമായി എത്തി. ഏതാണ്ട് പത്തു മണ റോഡ് മാർഗം നീണ്ട യാത്ര. യാത്രയ്ക്കിടയിലും ഇറാനും ഇസ്രയേലും പരസ്പരം തൊടുക്കുന്ന മിസൈലുകൾ തലയ്ക്കു മുകളിലൂടെ ചീറിപ്പായുന്നതു കാണാമായിരുന്നു. ഉദ്ദേശിച്ച സ്ഥലത്തു സുരക്ഷിതമായി എത്താൻ കഴിയുമോ എന്ന വല്ലാത്ത ഭയമായിരുന്നു മനസിൽ. ഇതിൽ ഏതെങ്കിലും ഒരെണ്ണം വാഹനത്തിൽ പതിച്ചാൽ എല്ലാം കഴിഞ്ഞു. ദൈവകൃപ കൊണ്ട് ഒന്നും സംഭവിച്ചില്ല. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ യെസ്ദ് എന്ന സ്ഥലത്ത് എത്താൻ കഴിഞ്ഞു. അവിടെ ഇറാനിയൻ കുടുംബത്തിന്റെ വീട്ടിലാണു കഴിയുന്നത്.
ടെഹ്റാനിൽനിന്നു സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കു പോകാനൊരുങ്ങിയ ഒരു ഇറാനിയൻ കുടുംബമാണ് പിന്നീട് രക്ഷയ്ക്കെത്തിയത്. അവർ ഞങ്ങളെയും ഒപ്പം ചേർത്തു. പുലച്ച നാലുമണിക്ക് അവർ കാറുമായി എത്തി. ഏതാണ്ട് പത്തു മണ റോഡ് മാർഗം നീണ്ട യാത്ര. യാത്രയ്ക്കിടയിലും ഇറാനും ഇസ്രയേലും പരസ്പരം തൊടുക്കുന്ന മിസൈലുകൾ തലയ്ക്കു മുകളിലൂടെ ചീറിപ്പായുന്നതു കാണാമായിരുന്നു. ഉദ്ദേശിച്ച സ്ഥലത്തു സുരക്ഷിതമായി എത്താൻ കഴിയുമോ എന്ന വല്ലാത്ത ഭയമായിരുന്നു മനസിൽ. ഇതിൽ ഏതെങ്കിലും ഒരെണ്ണം വാഹനത്തിൽ പതിച്ചാൽ എല്ലാം കഴിഞ്ഞു. ദൈവകൃപ കൊണ്ട് ഒന്നും സംഭവിച്ചില്ല. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ യെസ്ദ് എന്ന സ്ഥലത്ത് എത്താൻ കഴിഞ്ഞു. അവിടെ ഇറാനിയൻ കുടുംബത്തിന്റെ വീട്ടിലാണു കഴിയുന്നത്.
നോർക്ക അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളെ അർമേനിയ അതിർത്തി വഴി സുരക്ഷിതരായി ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു വന്നാണ് അറിയുന്നത്. ഏതെങ്കിലും അതിർത്തി തുറന്നാൽ നാട്ടിലേക്കു തിരിച്ചു മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണുള്ളത്. യെസ്ദ് യുനെസ്കോ പൈതൃകപട്ടികയിലുള്ള സ്ഥലമാണ്.
ഇവിടെ സൈനികകേന്ദ്രങ്ങളോ ആണവകേന്ദ്രങ്ങളോ ഇല്ല. അതുകൊണ്ട് ഇറാനിൽ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്ന നിലയിലാണ് ഇവിടെ കഴിയുന്നത്. എന്നാൽ യുറേനിയം ഖനനകേന്ദ്രമായതിനാൽ ആ നിലയ്ക്ക് എന്തെങ്കിലും ആക്രമണം ഉണ്ടാകുമോ എന്ന ഭയവുമുണ്ട്. കുറച്ചു ദൂരെനിന്ന് ബങ്കർ വഴി കടൽമാർഗം ഷാർജയിലേക്കു പോകാൻ കഴിയുമെന്ന് അറിഞ്ഞിരുന്നു. അതു സുരക്ഷിതമാണോ, ബങ്കർ സർവീസ് ഇപ്പോഴുമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട് അഫ്സൽ പറഞ്ഞു.
Leave a Reply